അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമാ പ്രേമികളുടെ മനസ്സിലിടം നേടിയ നടനാണ് ആന്റണി വർഗീസ്. അതിനു ശേഷം സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെയും ആന്റണി വർഗീസ് പ്രേക്ഷകരുടെ ശ്രദ്ധ നേടി. ഇപ്പോൾ ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്ന നിഖിൽ പ്രേംരാജ് ചിത്രത്തിലും അജഗജാന്തരമെന്ന ടിനു പാപ്പച്ചൻ ചിത്രത്തിലും അഭിനയിക്കുന്ന ആന്റണി വർഗീസിന് ദളപതി വിജയ് നായകനാവുന്ന പുതിയ ചിത്രത്തിലും അവസരം ലഭിച്ചെങ്കിലും മലയാളത്തിലെ തിരക്ക് മൂലം പോകാൻ സാധിച്ചില്ല. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ആന്റണി വർഗീസ്.
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ എത്തിയതിനു ശേഷമാണു തനിക്കു കുറച്ചു ക്യാഷ് ഒക്കെ കിട്ടിയത് എന്നും അതുവരെ തന്റെ അക്കൗണ്ട് ബാലൻസ് സീറോ ആയിരുന്നു എന്നുമാണ് ആന്റണി വർഗീസ് എന്ന പ്രേക്ഷകരുടെ സ്വന്തം പെപെ പറയുന്നത്. സിനിമയല്ലാതെ യാത്രയാണ് തനിക്കു ഏറെ ഇഷ്ട്ടപെട്ട മറ്റൊരു കാര്യമെന്നും ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിൽ യാത്ര ചെയ്തു എന്നും ആന്റണി പറയുന്നു. പ്രേക്ഷകർ നൽകുന്ന കയ്യടിയും ആർപ്പുവിളിയുമെല്ലാം ഒരു നടനെന്ന നിലയിൽ വലിയ ഊർജമാണ് നൽകുന്നത് എന്നും ഈ നടൻ പറയുന്നു. അങ്കമാലി ഡയറീസിൽ വിൻസെന്റ് പെപെ എന്ന നായക വേഷം ചെയ്ത ഈ നടനെ ഇപ്പോൾ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നതും പെപെ എന്ന് തന്നെയാണ്. നഹാസ് ഹിദായത്, വിനീത് വാസുദേവൻ, അഭിഷേക് കെ എന്നിവർ ഒരുക്കുന്ന ചിത്രങ്ങളിലും ആന്റണി വർഗീസ് ഈ വർഷമഭിനയിക്കും.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.