കേവലം രണ്ടു ചിത്രങ്ങൾ കൊണ്ട് മലയാള സിനിമാ പ്രേമികളുടെ പ്രിയ സംവിധായകനായി മാറിയ പ്രതിഭയാണ് അൽഫോൻസ് പുത്രൻ. നേരം, പ്രേമം എന്നീ അൽഫോൻസ് പുത്രൻ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വിജയം നേടിയതോടൊപ്പം കേരളത്തിന് പുറത്തും ഏറെ പ്രശംസ നേടിയെടുത്തു. അതിൽ തന്നെ പ്രേമം എന്ന ചിത്രം തെന്നിന്ത്യ മുഴുവൻ തരംഗമായി മാറുകയും ചെയ്തു. യുവ താരം നിവിൻ പോളി ആയിരുന്നു ഈ രണ്ടു ചിത്രങ്ങളിലെയും നായക വേഷം ചെയ്തത്. എന്നാൽ പ്രേമം റിലീസ് ചെയ്ത് ഇപ്പോൾ നീണ്ട അഞ്ചു വർഷങ്ങൾ കഴിയുമ്പോഴും മറ്റൊരു ചിത്രം ചെയ്യാൻ അൽഫോൻസ് പുത്രന് സാധിച്ചിട്ടില്ല. കാളിദാസ് ജയറാമിനെ വെച്ച് പ്ലാൻ ചെയ്ത ഒരു ചിത്രം എന്തുകൊണ്ട് നടക്കാതെ പോയി എന്ന് വെളിപ്പെടുത്തുകയാണ് അൽഫോൻസ് പുത്രനിപ്പോൾ.
പ്രേമം കഴിഞ്ഞു താൻ പ്ലാൻ ചെയ്തത് കാളിദാസ് ജയറാം നായകനായ ഒരു സംഗീത ചിത്രമാണെന്നും എന്നാൽ അത് നടക്കാതെ പോയത് കാളിദാസിനെ തിരക്ക് മൂലമാണെന്നും അദ്ദേഹം പറയുന്നു. താൻ കാളിദാസിനെ ഈ ചിത്രവുമായി സമീപിച്ചപ്പോൾ പത്തോളം ചിത്രങ്ങൾക്ക് കാളിദാസ് ഡേറ്റ് കൊടുത്തിരിക്കുകയായിരുന്നു എന്നും അതുകൊണ്ട് തന്നെ ആ സമയത്തു അത് നടന്നില്ല എന്നും അൽഫോൻസ് പറഞ്ഞു. തന്റെ ഈ ഒരു ചിത്രത്തിന് വേണ്ടി മറ്റു ചിത്രങ്ങൾ നഷ്ട്ടപ്പെടുത്തണ്ട എന്നു താൻ തന്നെയാണ് കാളിദാസിനോട് പറഞ്ഞത് എന്നാണ് അൽഫോൻസ് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. തന്റെ പുതിയ ചിത്രവും ഒരു മ്യൂസിക്കൽ ചിത്രമാണെന്നും അതിനു വേണ്ടി താനിപ്പോൾ സംഗീതം പഠിക്കുകയാണ് എന്നും അൽഫോൻസ് പുത്രൻ പറഞ്ഞു.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.