മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകനും തിരകഥാകൃത്തുമാണ് അടൂർ ഗോപാലകൃഷ്ണൻ. 1972 ൽ പുറത്തിറങ്ങിയ സ്വയംവരം എന്ന ചിത്രത്തിലൂടെയാണ് അടൂർ ഗോപാലകൃഷ്ണൻ സംവിധായകനാകും തിരകഥാകൃത്തായും അരങ്ങേറ്റം കുറിക്കുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രമാണ് മതിലുകൾ. മമ്മൂട്ടി നായകനായിയെത്തിയ ഈ ചിത്രത്തിൽ സംവിധായകനും, തിരകഥാകൃത്തും, നിർമ്മാതാവും അടൂർ ഗോപാലകൃഷ്ണൻ ആയിരുന്നു. അഭിനേതാക്കള്‍ക്ക് തിരക്കഥ പൂര്‍ണമായി വായിക്കാന്‍ കൊടുക്കാറില്ലെങ്കിലും മമ്മൂട്ടിയ്ക്ക് മാത്രം മതിലുകള്‍ എന്ന ചിത്രത്തില്‍ ഇളവ് നല്‍കിയ അനുഭവം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പങ്കുവെച്ചിരിക്കുകയാണ്.
സ്ക്രിപ്റ്റ് വായിക്കാൻ തരണമെന്നും ജീവിച്ചിരിക്കുന്ന ബഷീറിനെയല്ലേ അവതരിപ്പിക്കേണ്ടത് അതിനാൽ എക്സപ്ഷൻ വേണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു എന്ന് അടൂർ ഗോപാലകൃഷ്ണൻ സൂചിപ്പിക്കുകയുണ്ടായി. സ്ക്രിപ്റ്റ് വായിക്കാൻ കൊടുത്തതിനാൽ ചിത്രത്തിൽ അഭിനയിക്കാൻ നടൻ വളരെ ആവേശത്തിലായിരുന്നു എന്നും അടൂർ വ്യക്തമാക്കി. ഒരു സിനിമയുടെ തിരക്കഥ എങ്ങനെയായിരിക്കണമെന്ന് അറിയണമെങ്കില്‍ ഈ സ്‌ക്രിപ്റ്റ് വായിച്ചുനോക്കിയാല്‍ മതിയെന്ന് മമ്മൂട്ടി പല തിരക്കഥാകൃത്തുക്കളോടും ആ കാലത്ത് പറയുകയും ചെയ്തിരുന്നു. മതിലുകളില്‍ അഭിനയിക്കാന്‍ മമ്മൂട്ടി അത്രയേറെ എക്‌സൈറ്റഡായിരുന്നു എന്നും ബഷീര്‍ ആ കൃതിയില്‍ തന്നെ വളരെ സുന്ദരനായാണ് അവതരിപ്പിക്കുന്നതെന്ന് അടൂർ ഗോപാലകൃഷ്ണൻ സൂചിപ്പിക്കുകയുണ്ടായി. ബഷീറിന്റെ കൃതികള്‍ വായിച്ച ധാരണയുമായാണ് മമ്മൂട്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 1990 ൽ നാല് നാഷണൽ അവാർഡ് കരസ്ഥമാക്കിയ ചിത്രമാണ് മതിലുകൾ. വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയകാവ്യമാണ് മതിലുകൾ. നായികയ്ക്ക് വേണ്ടി ശബ്‌ദം നൽകിയിരുന്നത് കെ. പി.സി ലളിതയായിരുന്നു. വെനീസ് ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.