[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആ സൗമ്യ മന്ദഹാസവുമായി സിദ്ദിഖ് യാത്രയായി; പുല്ലേപ്പടിയിൽ നിന്നുദിച്ച ചിരിയുടെ സുൽത്താന്റെ കഥ.

ഒരു നാടിന്റെ മുഴുവൻ പ്രാർഥനകളെ വിഫലമാക്കി സംവിധായകൻ സിദ്ദിഖ് ഇന്നലെ യാത്രയായി. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം അപ്രതീക്ഷിതമായ ഈ വിട വാങ്ങലിൽ കണ്ണീർ പൊഴിക്കവേ, തങ്ങളുടെ ബാല്യവും യൗവനവുമെല്ലാം പൊട്ടിച്ചിരികളാൽ നിറച്ച ഈ സൗമ്യനായ പ്രതിഭക്ക് മലയാള നാട് ഒന്നാകെ യാത്രാമൊഴിയേകുകയാണ്. എറണാകുളം കച്ചേരിപ്പടിക്കടുത്ത് പുല്ലേപടിയില്‍ ഉണ്ടായിരുന്ന ഫ്രണ്ട്‌സ് ക്ലബ്ബിന്‍റെ ഭാഗമായിരുന്ന സിദ്ദിഖും, ഇവർക്ക് എതിരെ നിന്നിരുന്ന ക്രേസി ബോയ്‌സ് എന്ന ക്ലബിലെ അംഗമായിരുന്ന ലാലും തമ്മിൽ സൗഹൃദത്തിലായതോടെയാണ് മലയാള സിനിമ കണ്ട ഏറ്റവും വലിയ ചിരി കൂട്ടുകെട്ട് പിറക്കുന്നത്. മിമിക്രിയിൽ താല്പര്യമുണ്ടായിരുന്ന, ശൂന്യതയിൽ നിന്ന് തമാശകൾ സൃഷ്ടിച്ചിരുന്ന രണ്ട് പേർ മുൻജന്മ നിയോഗം പോലെ ഒന്നിച്ചതോടെ, മിമിക്രി വേദികളിൽ നിലക്കാത്ത കരഘോഷങ്ങൾ നിറഞ്ഞു.

ആദ്യം സ്വതന്ത്ര മിമിക്രി വേദികളിൽ നിന്ന് കേരളത്തിലെ ഏറ്റവും വലിയ മിമിക്രി ട്രൂപ്പായ കൊച്ചിൻ കലാഭവന്റെ അരങ്ങത്തേക്ക്. അവിടെ നിന്ന് ഇവരുടെ പ്രതിഭ കണ്ടറിഞ്ഞ സംവിധായകൻ ഫാസിൽ, ഇവരെ ക്ഷണിച്ചത് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക്. ഫാസിലിനൊപ്പം സംവിധാന സഹായികളായി അരങ്ങേറ്റം കുറിച്ച ഈ ജോഡി, 1989 ഇൽ റാംജി റാവു സ്പീകിംഗ് എന്ന യുവതാര ചിത്രത്തിലൂടെ സൂപ്പർ വിജയം നേടി മലയാള സിനിമയിൽ തങ്ങളുടേതായ ഒരു സ്ഥാനം പിടിച്ചെടുത്തു. സിദ്ദിഖ്- ലാൽ എന്നത് ഒരാളാണെന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു എന്നതാണ് ഈ കൂട്ടുകെട്ടിന്റെ അസാമാന്യമായ രസതന്ത്രത്തിന് അടിവരയിടുന്നത്.

വേറിട്ട ശൈലിയിലുള്ള ചിരിയായിരുന്നു ഈ കൂട്ടുകെട്ടിൽ നിന്നും വന്നത്. ഓരോ വാക്കിൽ നിന്ന് പോലും അവർ തമാശകൾ സൃഷ്ടിച്ചു. അപ്രതീക്ഷിത സാഹചര്യങ്ങളിൽ പോലും തമാശ വിരിയിച്ച അവർ പറഞ്ഞ കഥകളും കഥാസന്ദർഭങ്ങളും മലയാളി പ്രേക്ഷകർ അന്നോളം കാണാത്തവയായിരുന്നു. ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, മാന്നാർ മത്തായി സ്പീകിംഗ്, ഹിറ്റ്‌ലർ, കാബൂളിവാല എന്നിവയെല്ലാം സമ്മാനിച്ച ഇവർ മലയാളത്തിൽ 100 % വിജയം സമ്മാനിച്ചിട്ടുള്ള ഒരേയൊരു സംവിധായക ജോഡി കൂടിയാണ്.

പിന്നീട് ഫ്രണ്ട്‌സ് എന്ന ചിത്രം മുതൽ സിദ്ദിഖ് സ്വതന്ത്രനായി സംവിധാനം ചെയ്യാൻ തുടങ്ങിയപ്പോഴും ആ ചിരിയുടെ മാജിക് പ്രേക്ഷകരെ ആകർഷിച്ചു കൊണ്ടേയിരുന്നു. ക്രോണിക് ബാച്ചിലർ, ബോഡിഗാർഡ്, ലേഡീസ് ആൻഡ് ജന്റിൽമാൻ, ഭാസ്കർ ദി റാസ്കൽ, ഫുക്രി, ബിഗ് ബ്രദർ എന്നിവയാണ് സിദ്ദിഖ് പിന്നീട് ഒരുക്കിയ ചിത്രങ്ങൾ. ജീവിതാനുഭവങ്ങളിൽ നിന്നും സമൂഹത്തെ സൂക്ഷ്മമായും അതോടൊപ്പം കൗതുകം നിറഞ്ഞ മനസ്സോടെയും നിരീക്ഷിക്കുന്നതിൽ നിന്നും ഉണ്ടാക്കിയെടുത്ത തമാശകളായിരുന്നു സിദ്ദിഖ് ചിത്രങ്ങളുടെ ആകർഷണം. സോഷ്യൽ മീഡിയയിൽ ഇപ്പോൾ സൂപ്പർ ഹിറ്റാവുന്ന ദൈനംദിന ട്രോൾ ഡയലോഗുകളിൽ ഒരുപാടെണ്ണം പിറവിയെടുത്തത് ഈ പ്രതിഭയുടെ തൂലികയിൽ നിന്നായിരുന്നു എന്നത് തന്നെ കാലാതിവർത്തിയായി നിലനിൽക്കുന്ന സിദ്ദിഖ് തമാശകളുടെ മികവ് നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. നമ്മൾ പോലുമറിയാതെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് ഈ മനുഷ്യനും അദ്ദേഹത്തിന്റെ സൃഷ്ടികളുമെന്നതാണ് സത്യം.

മലയാളത്തിന് പുറമെ ദളപതി വിജയ് ചിത്രത്തിലൂടെ തമിഴിലും, സൽമാൻ ഖാൻ ചിത്രത്തിലൂടെ ഹിന്ദിയിലും സൂപ്പർ വിജയം സമ്മാനിച്ച സംവിധായകൻ കൂടിയാണ് സിദ്ദിഖ്. വിജയത്തിന്റെ ഔന്നത്യത്തിൽ നിൽക്കുമ്പോഴും ലാളിത്യം കൈവിടാത്ത ഈ സംവിധായകൻ നമ്മുക്ക് സമ്മാനിച്ച അനശ്വരമായ കഥാപാത്രങ്ങൾ മാത്രം മതി ഇദ്ദേഹം മലയാളി മനസ്സുകളിൽ എന്നും ജീവിക്കാൻ. റാംജി റാവുവും, മാന്നാർ മത്തായിയും ഗോപാലകൃഷ്ണനും ബാലകൃഷ്ണനും, ഹംസക്കോയയും, ഗർവാസീസ് ആശാനും, എൽദോയും, അഞ്ഞൂറാനും ആനപ്പാറയിൽ അച്ചാമ്മയും, മായിൻ കുട്ടിയും, അപ്പുകുട്ടനും, ഗോവിന്ദൻ കുട്ടിയും, തോമസ് കുട്ടിയും, മഹാദേവനും, ജോൺ ഹോനായിയും, കൃഷ്ണമൂർത്തി സ്വാമിയും, കെ കെ ജോസഫും, റാവുത്തരും, കന്നാസും, കടലാസും, ഹിറ്റ്‌ലർ മാധവൻ കുട്ടിയും, പോലുള്ള കഥാപാത്രങ്ങളുടെ സൃഷ്ടാക്കളിൽ ഒരാൾ വിടവാങ്ങുമ്പോൾ, ഒരിക്കലും മങ്ങാത്ത ആ സൗമ്യ മന്ദഹാസം പൊഴിക്കുന്ന മുഖം മലയാളി മനസ്സിൽ അനശ്വരമായി നിലനിൽക്കും. ഞങ്ങൾ ഓരോരുത്തരുടെയും ജീവിതത്തിൽ ഒരുപാട് ചിരിയും സന്തോഷവും നിറച്ച പ്രീയപ്പെട്ട സിദ്ദിഖ് ഇക്കാക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.

webdesk

Recent Posts

നിവിൻ പോളിയുടെ വിഷു ആഘോഷം “ബേബി ഗേൾ”ന്റെ സെറ്റിൽ, തന്റെ നായകനെ വരവേറ്റ് സംവിധായകൻ അരുൺ വർമ്മയും കൂട്ടരും

നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ്‌ കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…

1 day ago

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിൻ്റെ കല്യാണി പ്രിയദർശൻ – നസ്‌ലൻ ചിത്രം; മാർഷ്യൽ ആർട്സ് അഭ്യസിച്ച് കല്യാണി പ്രിയദർശൻ

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…

2 days ago

ധ്യാൻ ശ്രീനിവാസൻ- വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ റിലീസ് 2025 , മെയ് 16 ന്

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…

2 days ago

“എജ്ജാതി”; ചിദംബരവും ഡൌൺ ട്രോഡൻസും ഒന്നിക്കുന്ന മലയാളത്തിലെ ആദ്യ ത്രാഷ് മെറ്റൽ ഗാനം തരംഗമാവുന്നു

ജാതി, നിറം എന്നിവയുടെ ആഴത്തിലുള്ള പ്രശ്നങ്ങളെ ആവേശത്തോടെ അഭിമുഖീകരിക്കുന്ന "എജ്ജാതി" എന്ന ഗാനം ശ്രദ്ധ നേടുന്നു. മലയാളത്തിലെ ആദ്യ ത്രാഷ്…

3 days ago

കളക്ഷനിൽ വൻ കുതിപ്പ് ‘മരണമാസ്സ്‌’ കുടുംബപ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്നു

ബേസിൽ ജോസഫിനെ നായകനാക്കി ടൊവിനോ തോമസ് നിർമ്മിച്ച 'മരണമാസ്' മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത…

3 days ago

ബോക്സ് ഓഫീസിൽ ‘ആലപ്പുഴ ജിംഖാന’യുടെ കിടിലം പഞ്ച്; 24 മണിക്കൂറിൽ വിറ്റത് 120.15K ടിക്കറ്റുകൾ..

തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന കൗതുകത്തോടെ വിഷു റിലീസിന് എത്തിയ ആലപ്പുഴ ജിംഖാന മനസ്സും ബോക്സ്…

3 days ago

This website uses cookies.