മലയാളത്തിലും തമിഴിലും ഒരുപിടി നല്ല സിനിമകള്‍ ഒരുക്കിയ എഡിറ്ററാണ് ഭവന്‍ ശ്രീകുമാര്‍. നിദ്ര, ആഹാ കല്യാണം തുടങ്ങി ഈ വര്‍ഷം തിയേറ്ററില്‍ എത്തിയിരിക്കുന്ന വർണ്യത്തിൽ ആശങ്ക, വിജയ് സേതുപതി ചിത്രം പുരിയാത്ത പുതിര്‍ വരെ എത്തി നില്‍ക്കുകയാണ് ഭവന്‍ ശ്രീകുമാറിന്‍റെ യാത്ര. തന്‍റെ സിനിമ വിശേഷങ്ങളും എഡിറ്റിങ് മേഖലയെ കുറിച്ചും ഭവന്‍ ശ്രീകുമാര്‍ ഓണ്‍ലുക്കേഴ്സ് മീഡിയയോട് മനസ്സ് തുറക്കുന്നു.
അതൊരു ടീം വർക് ആണ്. ചിലപോഴൊക്കെ തിരക്കഥയിലെ മികച്ച ചില മാറ്റങ്ങൾ ഉണ്ടാവുന്നത് എഡിറ്റിംഗ് ടേബിളിൽ വെച്ചാണ്. അങ്ങനെയാണെങ്കിൽ എഡിറ്റിംഗ് ടേബിളിൽ വെച്ച് സിനിമ രൂപം കൊണ്ട് തുടങ്ങുന്നു എന്നു പറയാം.
സ്പോട്ട് എഡിറ്റിംഗ് ഇന്നത്തെ കാലത്ത് സിനിമക്ക് കൂടുതൽ ഗുണം ചെയ്യുന്നുണ്ട്. ആവശ്യമായ എന്തെങ്കിലും വേണമെന്നുണ്ടെങ്കിൽ ലോക്കേഷനിൽ വെച്ച് അത് സാധ്യമാക്കാനുള്ള സംവിധാനം സ്പോട്ട് എഡിറ്റിംഗ് സഹായിക്കുന്നുണ്ട്. ആവശ്യമായ ഇന്‍റര്‍കട്ടുകൾ , കന്റിന്യൂറ്റി മിസ്റ്റേക്‌സ് ഒക്കെ സ്പോട് എഡിറ്റിംഗിലൂടെ കണ്ടുപിടിക്കാനും അവ ഷൂട്ട് ചെയ്യാനും സ്പോട് എഡിറ്റിംഗ് ഉപകരിക്കും. ഒരുപാട് കമ്പ്യൂട്ടർ ഗ്രാഫിക്സ് വർക്‌സ് ഉള്ള സിനിമയിൽ അത് വളരെ സഹായകരമാണ് . പിന്നീട് എഡിറ്റിംഗ് ടേബിളിൽ വെച്ച് ചില ഷോട്‌സ് കൂടെ വേണം എന്ന് പറയുന്നതിൽ അർഥമില്ല. അത് ചിലവേറിയ പരിപാടിയാകും.
കണ്ടന്റ് ഇല്ലായ്മയാണ് ഈ ലാഗ് ആയി തോന്നുന്നത്. നമ്മളെ പിടിച്ച് നിര്‍ത്തുന്ന ഒന്ന്‍ ഉള്ള സിനിമയില്‍ ഒരിക്കലും ലാഗ് തോന്നില്ലല്ലോ. അല്ലെങ്കില്‍ ഒരു സംവിധായകന്‍ അങ്ങനെയായിരിക്കും ആ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആ ലാഗ് നിലനിര്‍ത്താന്‍ അയാള്‍ ആഗ്രഹിക്കുന്നുണ്ടാകും. അതിലൂടെയായിരിക്കും അയാള്‍ കഥ പറഞ്ഞു പോകുന്നത്.
മലയാള സിനിമയേക്കാൾ തമിഴ് സിനിമാ ഇൻഡസ്ട്രി കുറച്ച് കൂടെ വലുതാണ്. കമേഷ്യല്‍ സിനിമകൾക്ക് തമിഴിൽ നല്ല മാർക്കറ്റ് ആണ്. മലയാളത്തില്‍ നല്ല കണ്ടന്റ് ബേസ്ഡ് സിനിമകള്‍ക്കാണ് പ്രിയം. തമിഴ് സിനിമകളും ഇപ്പോൾ മാറ്റത്തിന്റെ വഴിയിലാണ്. സിനിമ എന്ത് രീതിയിലുള്ള എഡിറ്റിങ് ആവശ്യപ്പെടുന്നൊ അത് ചെയ്ത് കൊടുക്കുക.
ഒരു ഇമോഷണൽ ത്രില്ലർ മൂവിയാണ് ചിത്രം. അത് കൊണ്ട് എഡിറ്റിംഗ് ചിത്രത്തെ സംബന്ധിച്ചു വളരെ പ്രാധാന്യമുള്ള ഒന്നായിരുന്നു. ഇമോഷണൽ ഇലമെന്റും ത്രില്ലർ ഇലമെന്റും ചേർന്ന് ഉള്ളതിനാൽ ഒരു പ്രത്യേക പേസ് ആണ് സിനിമയിൽ ഉള്ളത് . വിജയ് സേതുപതിയുടെ പെർഫോമൻസ് ലൂസ് ആക്കാതെ ഇമോഷണൽ സീൻസ് വർക് ചെയ്യുക , സ്പൂണ് ഫീഡിങ് ഇല്ലാതെ ത്രില്ലർ കഥപറയുക എന്നിവ ചലഞ്ചിങ് ആയിരുന്നു. മുൻപ് പറഞ്ഞ പോലെ തിരക്കഥയിൽ നിന്നുമാറി ഒരുപാട് കാര്യങ്ങൾ ഇതിൽ വന്നിട്ടുണ്ട്. ഡയറക്ടർ രഞ്ജിത് ജയകോടിയുടെ പൂർണമായ പിന്തുണ അതിൽ ഉണ്ടായിരുന്നു.
പുരിയാത പുതിർ ടീമിന്റെ തന്നെ ഒരു ചിത്രമാരംഭിച്ചു കഴിഞ്ഞു.കൂടാതെ അതിന്റെ തന്നെ തന്നെ അസ്സോസിയേറ്റ് ഡയറക്ടർ ചെയ്യുന്ന ചിത്രമാണ് അടുത്ത തുടങ്ങാൻ പോവുന്നത് . മലയാളത്തിലും ഇനി സിനിമകൾ വരാനുണ്ട്. അതിന്‍റെ ഡിസ്കഷനുകള്‍ നടക്കുകയാണ്.
സിനിമയിലെ മറ്റു മേഖലയിലുള്ളത് പോലെ തന്നെ എഡിറ്റിംഗും കൂടുതൽ ക്രിയേറ്റിവിറ്റി ആവശ്യമുള്ള ഒന്നാണ്. സിനിമയുടെ ടോട്ടാലിറ്റിയിലെ മികവിന് മികച്ച എഡിറ്റിംഗ് അനിവാര്യമാണ്. എഡിറ്റിംഗിലൂടെ കഥ പറയാനുള്ള കഴിവ് ഉണ്ടായിരിക്കണം. ആ കഴിവ് പരിശ്രമങ്ങളിലൂടെ നേടിയെടുക്കുക.
വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന പേരോടെ…
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…
ഷൈൻ ടോം ചാക്കോ, ദീക്ഷിത് ഷെട്ടി എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ദുൽഖർ സൽമാൻ പുറത്തുവിട്ടു.…
സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ മനു സ്വരാജ് ഒരുക്കിയ "പടക്കളം" എന്ന ചിത്രത്തിന്റെ റിലീസ്…
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ദിലീപിന്റെ 150ാം മത്തെ ചിത്രം പ്രിൻസ് ആന്റ് ഫാമിലി യുടെ റിലീസ്…
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മരണമാസ്സ്'.…
This website uses cookies.