മമ്മൂട്ടിയെ വിമർശിച്ച് പോസ്റ്റ് ചെയ്‌ത ലേഖനം നീക്കം ചെയ്‌ത്‌ വിമൻ ഇൻ സിനിമ കളക്‌ടീവ് ; സംഘടനയ്‌ക്കെതിരെ പ്രതിഷേധവുമായി സോഷ്യൽ മീഡിയ

Advertisement

കസബ വിവാദത്തിൽ മമ്മൂട്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ലേഖനം പോസ്റ്റ് ചെയ്‌ത വനിതാ സംഘടനയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു.തുടർന്ന് വനിതാ സംഘടന ഈ പോസ്റ്റ് നീക്കം ചെയ്‌തിരുന്നു. എങ്കിലും നിരവധി വിമർശനങ്ങൾ ആണ് ഉയരുന്നത്.

2017 എന്നത് സിനിമാലോകത്തിന് വളരെ അർത്ഥവത്തായ വർഷമായിരുന്നു. മലയാളസിനിമയെ സംബന്ധിച്ചടത്തോളം ഒരു ഉയർത്തെഴുന്നേൽപ്പിന്റെ വർഷമായിരുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും തുല്യതയും ഉറപ്പുവരുത്തുന്ന രീതിയിലാകട്ടെ ആ ഉയർത്തെഴുന്നേൽപ്പും വിമർശനങ്ങളും ചെന്നെത്തേണ്ടതെന്ന് ഞങ്ങൾ ആശംസിക്കുന്നു എന്ന അടിക്കുറിപ്പോടെയായിരുന്നു ലേഖനം പോസ്റ്റ് ചെയ്‌തിരുന്നത്‌.

Advertisement

അറുപത്തേഴ് വയസ്സുള്ള മമ്മൂട്ടി തന്റെ പ്രായത്തെ കുറിച്ച് ബോധവാനും ചെറുപ്പം നിലനിർത്താൻ ഏതറ്റം വരെ പോകാൻ തയ്യാറുമാണ് . എന്നാൽ കഠിനാധ്വാനം കൊണ്ട് ഇപ്പോൾ നിലനിർത്തിയിരിക്കുന്ന രൂപം വളരെ കൃത്രിമമാണ്. ഇതോടെ മമ്മൂട്ടി സ്വയം നാണംകെടുകയാണ്. എൺപതുകളിലും തൊണ്ണൂറുകളിലും മുതിർന്ന വേഷങ്ങൾ ചെയ്തിരുന്ന മമ്മൂട്ടി ഇപ്പോൾ കൂടുതൽ യുവത്വമുള്ള കഥാപാത്രങ്ങളിൽ അഭിനയിക്കണമെന്ന് നിർബന്ധം പിടിക്കുന്നുവെന്നും വിമൻ ഇൻ സിനിമ കളക്‌ടീവ് പോസ്റ്റ് ചെയ്‌ത ലേഖനത്തിൽ പറയുന്നു.

മമ്മൂട്ടി ഇപ്പോൾ പ്രതികരിക്കേണ്ടതുണ്ട്. ഇപ്പോൾ രണ്ടാഴ്ചയായി അദ്ദേഹം മൗനം തുടരുകയാണ്. അതിലൂടെ തന്റെ കുട്ടിക്കുറ്റവാളികളായ ആരാധകരെ അഴിഞ്ഞാടാൻ പ്രോത്സാഹിപ്പിക്കുന്നു. രഞ്ജി പണിക്കരുടെ ദ കിംഗ് (1995) എന്ന ചിത്രത്തിൽ മമ്മൂട്ടി ഐഎഎസ് ട്രെയ്നിയോട് “നീ വെറും ഒരു പെണ്ണാണ്” എന്ന് പറയുന്നു. ആവനാഴിയിലക്കം മമ്മൂട്ടി ഇത്തരം അശ്ലീലം പറയുന്ന കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കുന്നു.

വിമൻ ഇൻ സിനിമ കളക്‌ടീവ് പോസ്റ്റ് ചെയ്‌ത ലേഖനത്തിനെതിരെ നിരവധി പ്രമുഖർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. വിമെൻ ഇൻ സിനിമ കളക്ടീവിലെ ഒരംഗവും ഇത് വരെ പരസ്യമായി മമ്മൂട്ടിക്കെതിരെ വിമർശനം നടത്തിയിട്ടില്ല. എല്ലാവരും ബുദ്ധിപൂർവം കളിക്കുകയാണെന്നും 2017 ൽ അവസാനിപ്പിക്കേണ്ട വിവാദം 2018ലേക്കും വലിച്ചിഴയ്ക്കാതെ പാർവതി തടയണമായിരുന്നുവെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close