അച്ഛനെതിരെയുള്ള എല്ലാ നടപടികളും പിൻവലിക്കണം; അമ്മ സംഘടന മാപ്പും പറയണം: ഷമ്മി തിലകൻ

Advertisement

മലയാള സിനിമയിൽ വിസ്മയം തീർത്ത നടനാണ് തിലകൻ. സ്വഭാവിക അഭിനയം കൊണ്ട് പകരം വെക്കാൻ സാധിക്കാത്ത പ്രകടങ്ങൾ കാഴ്ചവെച്ച അദ്ദേഹത്തിന്റെ അവസാന നാളുകൾ ഏറെ സങ്കടകരമായിരുന്നു. സൂപ്പർ താരങ്ങളെ വിമർശിച്ചതിന്റെ പേരിലായിരുന്നു തിലകനെ അമ്മയിൽ നിന്ന് പുറത്താക്കിയത്. അമ്മയിൽ നിന്ന് പുറത്താക്കിയ തിലകന് പിന്നിട് സിനിമകൾ ഇല്ലാതായി. ‘ബാങ്കിൽസ്’ എന്ന മലയാള ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ച മലയാള ചിത്രം.

അന്തരിച്ച തിലകന് നേരെയുള്ള അമ്മയുടെ നടപടി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് നടൻ ഷമ്മി തിലകൻ രംഗത്ത് വന്നിരിക്കുകയാണ്. ‘അമ്മ’ സംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനാണ് കത്ത് സമർപ്പിച്ചത്. ദിലീപ്പിനെതിരെ രാജിവെച്ച നടിമാരുടെ ഒപ്പമാണ് താനെന്നും ഷമ്മി വ്യക്തമാക്കി. അമ്മയിൽ നിന്നുള്ള വിലക്ക് കാരണം അന്തരിച്ചു സിനിമ താരങ്ങളുടെ പട്ടികയിൽ പോലും തിലകൻ ഇല്ലാലയെന്നത് ഏറെ വേദനാജനകമായ കാര്യം തന്നെയാണ്. തിലകനെ പുറത്താക്കിയ നടപടി പിൻവലിക്കണം എന്നും അമ്മ മാപ്പ് പറയണമെന്നും മോഹൻലാലിൽ നിന്ന് അത് പ്രതീക്ഷിക്കുന്നു എന്ന് ഷമ്മി തിലകൻ അഭിപ്രായപ്പെട്ടു. വിലക്കിനെ തുടർന്ന് തിലകൻ പണ്ട് മോഹൻലാലിനെ അയച്ച കത്ത് തിലകന്റെ മകൾ സോണിയ വെളിപ്പെടുത്തുകയുണ്ടായി. സ്വന്തം മക്കളേക്കാൾ വാത്സല്യം മോഹൻലാലിനോടായിരുന്നു എന്നും മോനെ എന്ന് കൂടുതൽ വിളിച്ചിട്ടുള്ളതും മോഹൻലാലിനെയുമാണ് എന്ന് സോണിയ വെളിപ്പെടുത്തുകയുണ്ടായി.

Advertisement

താര സംഘടനയായ ‘അമ്മ’ തന്നെയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയം. ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചതിന് ശേഷമായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഭാവന റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ , ഗീതു മോഹൻദാസ് തുടങ്ങിയവർ രാജിക്കത്ത് നൽകുകയും ചെയ്തിരുന്നു. താൻ നിരപരാധിയാണെന്ന് കോടതി പറയുന്ന ഒരു ദിവസം ഉണ്ടെങ്കിൽ മാത്രമേ അമ്മ സംഘടനയിൽ തിരിച്ചു വരുകയുള്ളൂ എന്ന് നടൻ ദിലീപും അടുത്തിടെ വ്യക്തമാക്കി.

Advertisement

Copyright © 2017 onlookersmedia.

Press ESC to close