ആ ക്ലബ്ബിൽ അംഗമാകാൻ ഞാനില്ല, ഇടവേള ബാബു മാപ്പ് പറയണം: തുറന്നടിച്ച് ഗണേഷ് കുമാർ

Advertisement

രണ്ടു ദിവസം മുൻപ് നടന്ന, മലയാളത്തിലെ താര സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി മീറ്റിങ്ങും, അതിനു ശേഷം നടന്ന പത്ര സമ്മേളനത്തിൽ സംഘടനാ ഭാരവാഹിയായ ഇടവേള ബാബു പറഞ്ഞ വാക്കുകളുമാണ് ഇപ്പോൾ വിവാദം സൃഷ്ടിക്കുന്നത്. ബലാത്സംഗ കേസിൽ കുറ്റാരോപിതനായ നടനും നിർമ്മാതാവുമായ വിജയ് ബാബു ആ യോഗത്തിൽ പങ്കെടുത്തതിനെ കുറിച്ചും, വിജയ് ബാബുവിനെ അമ്മയിൽ നിന്ന് എന്ത്കൊണ്ട് പുറത്താക്കുന്നില്ല എന്നുമായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം. അതിനു ഇടവേള ബാബു പറഞ്ഞ മറുപടി ഒട്ടേറെ ക്ലബുകളിൽ വിജയ് ബാബു അംഗമാണെന്നും അതിൽ നിന്നൊന്നും അദ്ദേഹത്തെ പുറത്താക്കിയിട്ടില്ല എന്നുമാണ്. അമ്മയും അതുപോലൊരു ക്ലബാണ് എന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു. കേസ് കോടതിയുടെ പരിഗണനയിലായതുകൊണ്ട് എടുത്തുചാടി ഒരു തീരുമാനമെടുക്കാൻ കഴിയില്ലായെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ അമ്മ ഭാരവാഹിയും നടനും എം എൽ എ യുമായ കെ ബി ഗണേഷ് കുമാർ.

താരസംഘടന ക്ലബ്ബ് ആണെന്ന സെക്രട്ടറിയുടെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ഗണേഷ് കുമാർ പറയുന്നത്. അമ്മ ക്ലബ്ബ് ആണെങ്കിൽ താൻ രാജിവയ്ക്കുമെന്നും അദ്ദേഹം പറയുന്നു. തന്റെ അറിവിൽ അതൊരു ചാരിറ്റബിള്‍ സംഘടനയാണെന്നും, അതിലെന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് സെക്രട്ടറി ഇടവേള ബാബുവും പ്രസിഡന്റ് മോഹൻലാലും മറുപടി പറയണമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. സാധാരണ ക്ലബ്ബുകളിൽ കാണുന്നതുപോലെ ചീട്ടുകളിക്കുന്നതിനുളള സൗകര്യമോ ബാറിലുള്ള സൗകര്യമോ അമ്മയിൽ ഒരുക്കിയിട്ടുണ്ടോ എന്ന സംശയമാണ് ഇടവേള ബാബുവിന്റെ തെറ്റായ പ്രസ്‍താവനയിൽ നിന്നുണ്ടായതെന്നും ഗണേഷ് കുമാർ പറഞ്ഞു. അതുപോലെ ദിലീപ് രാജിവച്ചതു പോലെ വിജയ് ബാബു രാജിവയ്ക്കണമെന്നും അതിജീവിത പറയുന്ന കാര്യം കൂടി അമ്മ ശ്രദ്ധിക്കണമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

Advertisement

ഫോട്ടോ കടപ്പാട്: ഫേസ്ബുക്(AMMA – Association Of Malayalam Movie Artists)

Advertisement

Copyright © 2017 onlookersmedia.

Press ESC to close